അന്താരാഷ്ട്രീയം

അഫ്ഗാനിലെ കാണ്ഡഹാറില്‍ സ്ഫോടനം; 30 മരണം

കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ നഗരത്തിലുണ്ടായ നാല് വ്യത്യസ്ത ചാവേര്‍ ആക്രമണങ്ങളില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റു. കാണ്ഡഹാറിലെ ജയില്‍ ലക്ഷ്യമാക്കിയാണ് പ്രധാന സ്ഫോടനം നടന്നത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കാണ്ഡഹാര്‍ താലിബാന്‍ ശക്തികേന്ദ്രമാണ്.

പരീക്ഷണം തുടരുന്നു -ആല്‍ബറെല്ലി

ന്യൂയോര്‍ക്: ഫ്രാന്‍സിലെ പോണ്ട് സെയിന്റ് എ സ്പിരിറ്റ് ഗ്രാമത്തില്‍ സി.ഐ.എ നടത്തിയ മയക്കുമരുന്ന് പരീക്ഷണം അമേരിക്കന്‍ സര്‍ക്കാറിന്റെ അറിവോടെയായിരുന്നെന്ന് യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ഹാംഗ്ആല്‍ബറെലി. ആറു പതിറ്റാണ്ടു മുമ്പ് ഫ്രഞ്ച് ഗ്രാമത്തില്‍ ഭ്രാന്തു പടര്‍ത്തിയ പരീക്ഷണവിവരങ്ങള്‍ പുറത്തുവിട്ട ആല്‍ബറെലി  'ആര്‍.ടി'ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അംബാസഡറല്ല -ബച്ചന്‍

മസ്കത്: ഗുജറാത്തിലെ രാഷ്ട്രീയത്തെയല്ല ടൂറിസത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍. മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നടപടികളിലും അവിടത്തെ രാഷ്ട്രീയത്തിലും ഒരു റോളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിന് പിന്നാലെ കഴിഞ്ഞദിവസം കേരളത്തിന്റെയും ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മതിച്ച ബച്ചന്‍ മസ്കത്തില്‍ 'ഗള്‍ഫ് മാധ്യമ'ത്തോടു സംസാരിക്കുകയായിരുന്നു.

'ഞാന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ഒരേസമയം, കേരളത്തിെയും ഗുജറാത്തിനെയും പ്രതിനിധീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ചു ഗ്രാമത്തില്‍ ഭ്രാന്ത് വിതച്ചത് സി.ഐ.എ പരീക്ഷണം

ന്യൂയോര്‍ക്: ശീത സമരകാലത്ത് ഫ്രഞ്ച് ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും ഭ്രാന്തു പിടിപെട്ട ദുരൂഹ സംഭവത്തിനു പിന്നില്‍ യു.എസ് ചാര സംഘടനയായ സി.ഐ.എ ആണെന്ന് വെളിപ്പെടുത്തല്‍. 1951ല്‍ ദക്ഷിണ ഫ്രാന്‍സിലെ പോണ്ട് സെയിന്റ് എസ്പിരിറ്റ് ഗ്രാമവാസികള്‍ താല്‍കാലിക ഭ്രാന്തിന് അടിപ്പെട്ട സംഭവത്തിലാണ് സി.ഐ.എയുടെ പങ്കു പുറത്തുവന്നത്.

പ്രോജക്ട് എം.കെ അള്‍ട്ര

1950ല്‍ സി.ഐ.എയുടെ മുന്‍കൈയില്‍ നടന്ന രഹസ്യ ഗവേഷണ പദ്ധതിയുടെ കോഡ്. മനുഷ്യരുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനും മസ്തിഷ്ക പ്രവര്‍ത്തനം മാറ്റിമറിക്കാനുമുള്ള മരുന്നു പരീക്ഷണങ്ങളാണ് പദ്ധതിക്കുകീഴില്‍ പ്രധാനമായി നടത്തിയത്. 1975ല്‍ യു.എസ് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലാണ് പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. 1977 വരെ പദ്ധതി നടപ്പാക്കിയതായാണ് രേഖകള്‍. 130 സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പദ്ധതിയിലൂടെ മരുന്നു പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി സി.ഐ.എ രേഖകള്‍ വ്യക്തമാക്കുന്നു. രാസ, ജൈവ, ആണവ വികിരണ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചുരുക്കം വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
Syndicate content
Share/Bookmark

പുതിയ വാര്‍ത്തകള്‍

No items found..