ലേഖനങ്ങള്‍

ഇടതിന് ബി.ജെ.പി പ്രലോഭനം

ഭാരതീയ ജനതാപാര്‍ട്ടിയുടെ തന്ത്രം വിജയം കണ്ടിരിക്കുകയാണ്. യഥാര്‍ഥ പ്രതിപക്ഷമായി അവര്‍ മാറിയിരിക്കുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതുമുതല്‍ ഇടതുപക്ഷത്തെ സ്വാധീനിക്കുന്നതിലാണ് ബി.ജെ.പി ബദ്ധശ്രദ്ധ ചെലുത്തിയിരുന്നത്. വലതുപക്ഷ പ്രതിച്ഛായയുള്ള തങ്ങള്‍ക്ക് അത് സാമ്പത്തികവിഷയങ്ങളില്‍ ലിബറല്‍സ്വഭാവം പകരുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇന്ത്യയുടെ വികസനത്തിനുള്ള തങ്ങളുടെ അജണ്ട ഏതാണ്ട് ഇടതുപക്ഷത്തിന്റേതിന് തുല്യമാണെന്ന് കമ്യൂണിസ്റ്റുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ ഒടുവില്‍ വിജയം വരിച്ചിരിക്കുന്നു.

കേരളത്തിലെ ടൂറിസവും പീയെസ് ശ്രീനിവാസനും

ഒമ്പതു വയസ്സിലാണ് ആദ്യം ഒരു 'ടൂറിസ്റ്റ്' ആയതെന്ന് പറയണം. അന്ന് തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന പെരുമ്പാവൂരില്‍നിന്ന് അന്നത്തെ കോട്ടയംജില്ലയിലെ മൂന്നാറിലേക്ക് സ്കൂളില്‍നിന്ന് വിനോദയാത്ര. പങ്കജം മോട്ടോഴ്സിന്റെ റിയോ ബസ്. ഡ്രൈവറുടെ പേര് പപ്പു. ബട്ടനിടാത്ത മല്‍മല്‍ ജൂബാ. അലക്ഷ്യമായി മടക്കിവെച്ചിട്ടുണ്ട് ആ കുപ്പായത്തിന്റെ കൈ. കൈലി മുണ്ട്. ഞങ്ങള്‍ കൊച്ചുകുട്ടികള്‍ ആരാധനയോടെ നോക്കിനിന്നു. ചില ചില സാറന്മാരും ചില ചേട്ടന്മാരും പപ്പുവിനോട് മിണ്ടി. മിണ്ടിയവരോട് മിണ്ടിയവരും വീരപരിവേഷം അണിഞ്ഞ ബാല്യകാലം! പിന്നെ കൊച്ചി തുറമുഖം നിര്‍മിക്കുന്നത് കാണാന്‍ ഒരു യാത്ര. മണ്ണുമാന്തിക്കപ്പലിലൊക്കെ കയറ്റി.

ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയിലും പ്രചാരം നേടുന്നു

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പരക്കെ അംഗീകരിക്കപ്പെട്ട ഒരു സാമൂഹികക്രമമുണ്ട്. വസ്തുവകകളുടെ ഉപയോഗം നടത്തുന്നവര്‍ ഉടമക്ക് വാടക നല്‍കുക, അധ്വാനശേഷി ഉപയോഗപ്പെടുത്തുന്നവര്‍ വേതനം നല്‍കുക, ധനനിക്ഷേപം ഉപയോഗപ്പെടുത്തുന്നവര്‍ പലിശ നല്‍കുക എന്നതൊക്കെ ഈ സാമൂഹികക്രമത്തില്‍ ലയിച്ചുചേര്‍ന്ന ഘടകങ്ങളാണ്. നിക്ഷേപം പലിശ നല്‍കി സ്വീകരിക്കുകയും അത് വായ്പയായി പലിശ സ്വീകരിച്ച് നല്‍കുകയും ചെയ്യുന്ന ഇടപാടുകളില്‍ വ്യാപൃതമായിരിക്കുന്ന ബാങ്കുകള്‍ സമ്പദ്വ്യവസ്ഥയില്‍ സുപ്രധാനസ്ഥാനം നേടിയത് ഈ പശ്ചാത്തലത്തിലാണ്്.

ബാബരി മസ്ജിദ് തകര്‍ത്തത്

17 കൊല്ലം നീണ്ടുനിന്ന ലിബര്‍ഹാന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു, ബാബരി മസ്ജിദ് തകര്‍ക്കല്‍ യാദൃച്ഛികമായല്ലെന്നും ആസൂത്രിതമായി നടത്തിയതാണെന്നും. ആര്‍.എസ്.എസാണ് അതിന് സൂത്രധാരത്വം വഹിച്ചത്. പള്ളി തകര്‍ക്കുക ആര്‍.എസ്.എസ് പദ്ധതിയായിരുന്നു. അതിനെ കൈയേല്‍ക്കാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് വയ്യ. അതവരുടെ രാഷ്ട്രീയ നിലനില്‍പിന്റെ കാര്യമാണ്. ആര്‍.എസ്.എസിന്റെ വരുതിക്ക് നിന്നില്ലെങ്കില്‍ ബി.ജെ.പിയിലെ അവരുടെ നേതൃത്വം തെറിക്കും. അതുകൊണ്ട് ആര്‍.എസ്.എസിന്റെ ഉപജാപത്തിനു വഴങ്ങിക്കൊടുത്തു വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍.
Syndicate content
Share/Bookmark